സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ് ഇടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്